വോളീബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു ലക്ഷങ്ങളുടെ ക്രമക്കേട് നടത്തി എന്ന് ക്രൈം ബ്രാഞ്ചും , വിജിലൻസും കണ്ടെത്തിയ കേസിലെ ഒന്നാം പ്രതി ആയ നാലകത്തു ബഷീർ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടു ചർച്ച നടത്തിയത് പുതിയ വിവാദത്തിന് തുടക്കമിട്ടു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ളവർ പ്രതികളായ കേസിൽ മെഹബൂബിന് ജാമ്യം ലഭിക്കാൻ വഴിവിട്ട
ഇടപെടൽ ഉണ്ടായി എന്ന വിവാദം കത്തിനിൽക്കുന്നതിനിടയിലാണ് കേസിലെ ഒന്നാം പ്രതിയായ നാലകത്ത് ബഷീർ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. സംഭവം ഇന്റലിജൻസ് ബ്യുറോയുടെ പരാജയമാണ് ഇതെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുകയാണ്. . ആഭ്യന്തര മന്ത്രിയും, ഡി ജി പി യും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് രംഗത്ത് വന്നു. പെരിന്തൽമണ്ണ നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലീഗിന്റെ നേതാവുമായ നാലകത്തു ബഷീർ ഒന്നാം പ്രതി ആയ കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ആരോപണം. ബഷീറിൻ്റെ രാജി ആവശ്യപ്പെട്ട് ലീഗിലും നഗരസഭയിലും പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ഒന്നാം പ്രതി നേരേ മന്ത്രിയുടെ മുൻപിൽ നിൽക്കുന്നത്.
The first accused is with the Chief Minister. Intelligence failure or political compromise?





















